സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, March 19, 2013

അടിച്ചു മാറ്റിയ കഥ

അച്ഛന്റെ കൈ പിടിച്ചു ,ആദ്യമായി ഫുട്ബാള്‍ പരിശീലനത്തിന് പോകുമ്പോള്‍ അവനന്നു പതിനാലു വയസ് . അവന്‍ അല്ല ടീമിലെ ബെസ്റ്റ് പ്ലയെര്‍ എന്നറിഞ്ഞിട്ടും ,ഒരു ദിവസം പോലും മുടങ്ങാതെ അച്ഛനും അവന്റെ കൂടെ കൂട്ടുപോയി.

സ്കൂള്‍ ടൂര്‍ണമെന്റ് തുടങ്ങിയപ്പോള്‍ അവനു കളിയ്ക്കാന്‍ ചാന്‍സ് കിട്ടിയതെ ഇല്ല. എന്നിട്ടും അച്ഛന്‍ വരുന്നതിനു മാറ്റം ഒന്നും ഉണ്ടായില്ല.. അവന്റെ ടീം ആദ്യത്തെയും രണ്ടാമത്തെയും ഏഴാമത്തെയും മാച്ച് കളിചു , മറ്റുള്ളവര്‍ അവനെക്കാള്‍ തകര്‍ത്തു കളിച്ചതിനാല്‍ അവനു ഒരു ചാന്‍സ് പോലും കിട്ടിയതെ ഇല്ല . സെമിഫൈനല്‍ കഴിഞ്ഞു. അവരുടെ ടീം ഫൈനല്‍ ഇലെത്തി.
എന്തോ അന്ന് അവന്റെ കൂടെ അച്ഛന്‍ വന്നിരുന്നില്ല.അന്നവര്‍ മോശം ആയാണ് കളിച്ചത്,ഒരു ഗോള്‍ പോലും അടിക്കാതെ രണ്ടു ഗോള്‍ വഴങ്ങി തൊട്ട് നില്‍ക്കുന്ന സമയം.

കളികഴിയാന്‍ അഞ്ചു മിനുട്ട് ഉള്ളപ്പോള്‍ അവന്‍ കോച്ചിന്റെ കാലു പിടിച്ചു. ഒരു ചാന്‍സ് കിട്ടാന്‍...ആദ്യം ഒന്നും സമ്മതിച്ചില്ലെങ്കിലും അവന്റെ വാക്കുകളിലെ ആത്മ വിശ്വാസം കണ്ടു കോച്ച് സമ്മതിച്ചു. ആ അവസാന അഞ്ചു മിനുട്ടില്‍ മൂന്നു ഗോള്‍ അടിച്ചു അവന്‍ ടീമിനെ രക്ഷിച്ചു..

സന്തോഷത്തോടെ ഓടി വന്നു കെട്ടിപിടിച്ച കോച് , അവന്റെ കഴിവിനെ മനസിലാക്കാന്‍ വൈകിയതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് അച്ചന്‍ എവിടെ എന്ന് ചോദിച്ചു..

"സാര്‍. എന്റെ അച്ചന്‍ അന്ധന്‍ ആയിരുന്നു. ഇത്രയും കാലം ഞാന്‍ കളിചിരുന്നില്ലെന്നു അച്ഛന് അറിയില്ലായിരുന്നു. ഇന്നലെ രാത്രി അച്ചന്‍ മരിച്ചു.. എനിക്കച്ചനെ നഷ്ട്ടപെട്ടെങ്കിലും ,അങ്ങകലെ ആകാശത്തില്‍ ഇരുന്നു എന്റെ കളി കണ്ടു സന്തോഷിക്കുന്ന അച്ചനു കാണാനാണു ഞാന്‍ ഇന്ന്ക ളിച്ചത്..എന്റെ ഏറ്റവും നല്ല കളി.."