സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Thursday, July 12, 2012

ചിങ്കിരിയുടെ ഓര്‍മയ്ക്ക്..


ഞാനും ഈവയും കൂടെ പാലും വെള്ളം കുടിക്കുകയായിരുന്നു വൈകീട്ട്.. ചെറിയ ചൂടെ ഉണ്ടായിരുന്നുള്ളൂ..
പാലും മാങ്ങയും കഴിച്ചു ഞങ്ങള്‍ വന്ന സന്തോഷത്തില്‍ ചിങ്കിരി ടീപോയി ഇന്മേല്‍ ഓടിക്കളിക്കുക ആയിരുന്നു..
ആക്രാന്തം കൂടിയ അവന്‍ കപ്പിന് മുകളില്‍ കേറി അതില്‍ തലയിട്ടു..
പെട്ടെന്ന് ചൂട് കൊണ്ട് പോല്ലിയിട്ടകണം അവന്‍ നില തെറ്റി കപ്പിനുള്ളിലേക്ക് വീണു..
ഒറ്റ നിമിഷം കൊണ്ട് അവന്‍ തന്നെ തിരിച്ചു ചാടി രക്ഷപ്പെടുകയും ചെയ്തു..
ഞാനും ഈവയും അവന്റെ വെപ്പ്രാളം കണ്ടു ചിരിച്ചു മറിഞ്ഞു..
പോള്ലാന്‍ മാത്രം ചൂടില്ലായിരുന്നു ഞങ്ങളുടെ വിചാരത്തില്‍..
അവന്‍ സോഫയിലൂടെ പിന്നെയും ചാടിച്ചാടി " ച്ചില്‍ ച്ചില്‍" " "പാടി നടന്നു..
ഞാന്‍ ഈവയെ പുതുതായി വാങ്ങിയ slatte ഉം പെന്‍സിലും കൊണ്ട് അഭ്യസിപ്പിക്കാന്‍ തിരിഞ്ഞു..
വൈകീട്ട് എഴുമണി ആയിക്കാണും ചിങ്കിരിയെ സൌണ്ടൊന്നും കാണാഞ്ഞു തിരയുംപോളാണ് സോഫയുടെ സൈടില്‍ അനക്കമറ്റ അവന്‍..

ഈവമോള്‍ അവനെ എടുത്തു എന്നും ചേയ്യുംപോലെ ഉടുപ്പില്‍ വെച്ചു.. സാദാരണ പിടിച്ചു നില്‍ക്കുന്ന അവന്‍ ഊര്‍ന് അവളുടെ കുഞ്ഞി കയ്യിലേക്ക് വീണു..
ഈവ കരഞ്ഞു.. കൂടെ ഞാനും.

No comments: