സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Thursday, July 12, 2012

ആ മഴവില്ല് വിരിഞ്ഞ നാളുകളിലേക്ക്..


എന്നെ കുഴക്കിയ ആറു സുന്ദരികള്‍ .
എന്ട്രന്‍സ് കോചിങ്ങിനു റിപീട്ടെര്‍ ആയാണ് ഞാന്‍ തൃശൂര്‍ എത്തുന്നത്.
ജയറാം സാറിന്റെ അടുത്താണ് കോച്ചിംഗ്.
താമസം ആദ്യ കാലത്ത് പി സി സാറിന്റെ അടുത്തുള്ള ഒരു പട്ടം കുട്ടികള്‍ താമസിക്കുന്ന ബിഷപ്പ് ഹൌസിന്റെ അടുത്തുള്ള ഒരു വീട്ടില്‍ പയിംഗ് ഗസ്റ്റ് ആയിട്ടായിരുന്നു.
വലിയ വീടിന്റെ മുകളിലത്തെ നിലയില്‍ ഞങ്ങള്‍ പതിനാലു പേര്‍ .
അത് പിന്നെ ഇരുപതും അതിനു മുകളിലേക്കും വലുതായപ്പോള്‍ അവകാശങ്ങള്‍ ലങ്ഗ്ഗിക്കപെടുന്നതില്‍ പ്രതിഷേധിച്ചു ഞാന്‍ വീര സഖാവ് സിലസില അവിടം വിട്ടു. ആതിര വെമെന്‍സ് ഹോസ്റ്റലില്‍ അഭയം തേടി.
പൂക്കുന്നത്ത് വൈദ്യുതി ഭവന്റെ ഓപ്പോസിറ്റ് ഉള്ള വിശാലമായ ആതിര.
വയസായ അമ്മൂമ വാര്ടെന്‍.
പിന്നെ എസ്സി എന്ന് പേരുള്ള ഒരു കുഞ്ഞു കള്ളി അസിസ്റ്റന്റ്‌.

എന്റെ റൂമില്‍ അഞ്ചുപേര്‍.ഞാനും പിന്നെ നാലുപേരും അപ്പുറത്തെ റൂമില്‍ നിന്നും വേറെ രണ്ടു പേരും. അങ്ങിനെ മഴവില്ലിന്റെ ഏഴു നിറങ്ങള്‍ പോലെ ഞങ്ങള്‍.

ഞങ്ങളുടെ ഗാങ്ങിനു RAINBOW എന്ന് പേരും ഇട്ടു.

അതി സുന്ദരികളായ രംഭ മേനക ഉര്‍വശി തിലോതമ്മ റേഞ്ച് ഇല ഉള്ള ഇവളുമാരുടെ ഇടയില്‍ ഞാന്‍.

ഇന്നത്തെ ഞാന്‍ ആണെങ്ങില്‍ പിടിച്ചു ഇടിച്ചും നില്‍ക്കും അവരോടു.
ഇത് പന്ത്രണ്ടു കൊല്ലം മുന്പ് .
അന്നത്തെ അവസ്ഥ അഹോ കഷ്ട്ടം.
ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം..

അന്നത്തെ എന്റെ ഒരു വര്ഷം .. ഒരു വ്യാഴ വട്ടം പോലെ സംഭവ ബഹുലം.
ആ കഥയാണ് ഞാന്‍ പറയാന്‍ പോകുന്നത്.
എഞ്ചിനീയറിംഗ് എന്ട്രന്‍സ് കിട്ടിയില്ലെങ്ങിലെന്താ അനുഭവങ്ങളുടെ .. എന്റെ ജീവിതത്തിലെ ഏറ്റവും ആഴമുള്ള ചന്ഗ്ഗാതങ്ങളുടെ കഥ..
ഒരിക്കലും മറക്കാത്ത ഓര്‍മകളുടെ കെട്ട്.

No comments: