സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, October 13, 2015

ഉമ്മ..

ഈ ലോകത്തെ സകല മാന അമ്മമാരേം പോലെ , അമ്പിളി മാമനെ കാണിച്ചു എന്നെ ഒക്കത്ത് ഇരുത്തി ഇല്ലാ കഥകള്‍ പറഞ്ഞു മാമൂട്ടി വളര്‍ത്തിയ ഉമ്മ. എന്‍റെ ആദ്യ ഓര്മ..
ഇനി മതി ഉമ്മാ എന്ന് പറഞ്ഞു ഭക്ഷണം കഴിക്കുന്നത് മതിയാക്കി ഞാന്‍ രക്ഷ പെട്ട് ഓടുമ്പോള്‍ , ഒരു ഉരുളകൂടി ഉമ്മ സൂത്രത്തില്‍ കഴിപിക്കും. ആ അവസാന ഉരുള ഒട്ടൊന്നു വലുതായിരിക്കും അതുവരേയ്ക്കും ഉമ്മ ഉരുട്ടിയതിനേക്കാള്‍.. ,.. അതാണ്‌ അല്‍ഹംദു ഉരുള. ബിസ്മിയില്‍ തുടങ്ങാന്‍ മറന്നാലും ,അല്‍ഹംദു ഉരുള കഴിച്ചേ അവസാനിപ്പിക്കാന്‍ പാടൂള്ളൂ.. അത് അലിഖിത നിയമം ആണ്.. മാമുണ്ണാന്‍ മടിയുള്ള മക്കളെ ഒരുരുള അധികം കഴിപ്പികാന്‍ ഉമ്മമാര്‍ കണ്ടു പിടിച്ച സൂത്രം..
ആറാം വയസില്‍ അനിയത്തി വന്നതില്‍ പിന്നെ ഒരുരുള ചോറ് പോലും വാരിതരാന്‍ സമ്മതിച്ചിട്ടില്ല ഞാന്‍ ... തന്നെത്താനെ കാഴിക്കുന്നതായിരുന്നു എനിക്ക് ഇഷ്ട്ടം.. പല രാത്രികളിലും ഇളയതുങ്ങളോട് വഴക്കുകൂടിയത്തിനു ഉമ്മയുടെ അടി കിട്ടിയ വിഷമത്തില്‍ ,രാത്രി ഭക്ഷണം ഉപേക്ഷിച്ചു മുറിക്കുള്ളില്‍ കയറി വാതിലടച്ചു പിണങ്ങി കിടക്കുമ്പോള്‍ ഉമ്മ വാതിലില്‍ മുട്ടി കെഞ്ചും , രാത്രി ഭക്ഷണം കഴിക്കാതെ കിടന്നാല്‍ ഒരു പ്രാവിന്‍റെ ഇറച്ചി കുറയും ശരീരത്തില്‍ നിന്ന് എന്ന് ഉമ്മ ഏതു പുസ്തകത്തില്‍ ആണാവോ വായിച്ചത്..
ഓഫീസില്‍ എന്തെങ്ങിലും വിശേഷം ഉണ്ടായാല്‍ , വൈകീട്ട് ഉമ്മ വരുമ്പോള്‍ ചോറ്റു പാത്രത്തില്‍ ഒരു ലഡ്ഡുവോ ജിലേബിയോ ബിരിയാണിയോ ഉണ്ടാവും..ബിരിയാണി ആണെങ്കില്‍ അന്ന് ഉച്ചക്ക് ഉമ്മ പട്ടിണി ആയിരിക്കും ആരും കാണാതെ പാത്രത്തില്‍ ഒളിപ്പിച്ചു ഞങ്ങള്‍ മക്കള്‍ക്ക്‌ ആ തള്ള കിളി കൊണ്ട് വന്നു തന്നിരുന്ന പലഹാരങ്ങളുടെ സ്നേഹത്തില്‍ പൊതിഞ്ഞ രുചി ഒന്നും ഇന്ന് ഒരു കടയിലെ ഭക്ഷണത്തിനും കിട്ടില്ല..
ഉമ്മ എന്തെങ്കിലും കഴിച്ചോ എന്നതൊന്നും ആലോചിക്കാതെ ഞങ്ങള്‍ മൂന്നും ബാഗിലേക്കു ചാടി വീഴും..ഞങ്ങള്‍ക്ക് തരാതെ ഉമ്മ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല.. ഒരു കുഞ്ഞു നാരങ്ങാ മിടായി പോലും.. അയലത്തെ വീട്ടില്‍ പലഹാരം ഉണ്ടാക്കിയാല്‍ ,ആ വഴിയെ പോയ ഉമ്മാക്ക് അവര്‍ രുചി നോക്കാന്‍. കൊടുക്കുന്നത് പോലും തിന്നാതെ ഇലയില്‍ പൊതിഞ്ഞു വീട്ടില്‍ കൊണ്ട് വരും..
എത്ര മീന്‍ പോരിചാലും , ഉമ്മയ്ക്കിഷ്ട്ടം മീന്‍ മുള്ളുകള്‍ ആയിരുന്നു..
പഴം ഞങ്ങള്‍ക്ക് തന്നു , കട്ടിയുള്ള തൊലി കാര്‍ന്നു തിന്നുന്ന ഉമ്മ.. എല്ലാരുടെയും ഉമ്മ ഇങ്ങിനെ ആണോ എനിക്കറിയില്ല.. പക്ഷെ എന്‍റെ ഉമ്മ ഇങ്ങിനെ ഒക്കെ ആയിരുന്നു..
ഇന്നും കാണാം വീട്ടില്‍ പോയാല്‍ സ്റ്റോര്‍ റൂമിലോ അടുക്കള റാക്കിലൊ ഫ്രിട്ജിലോ മകളെ കാത്തു ആ അമ്മക്കിളി തങ്കേരിച്ചു വെച്ച ഉറുമ്പ രിച്ച , പൂപ്പല്‍ പിടിച്ച പലഹാര പൊട്ടുകള്‍.. ,..
എന്നില്‍ ഒരു തുള്ളി നന്മ ഉണ്ടെങ്കില്‍ അതിന്‍റെ പൂര്‍ണ അവകാശം എന്‍റെ ഉമ്മയ്ക്കാണ്.. ഞങ്ങളുടെ കുടുംബം ഇന്നും കറങ്ങുന്നത് ഉമ്മ എന്നാ ആ നൂക്ളിയസിനു ചുറ്റും ആണ്.. അതിനി എത്ര അകലെ ആയാലും, ഞങ്ങള്‍ എത്ര വലുതായാലും..

5 comments:

ബഷീർ said...

>>എത്ര മീന്‍ പോരിചാലും , ഉമ്മയ്ക്കിഷ്ട്ടം മീന്‍ മുള്ളുകള്‍ ആയിരുന്നു.. << കണ്ണുകളെ തടുക്കാനായില്ല :(

ajith said...

സ്നേഹത്തില്‍ ചാലിച്ച ഒരു കുറിപ്പ്

Unknown said...

:):) nicely written (Y)

Unknown said...
This comment has been removed by the author.
Unknown said...

Umma , the biggest truth. Well written.